ഇറ്റലിയിലെ കോവിഡ്-19 പകർച്ചവ്യാധി
From Wikipedia, the free encyclopedia
2020 ജനുവരി 31 ന്, റോമിലെത്തിയ രണ്ട് ചൈനീസ് വിനോദസഞ്ചാരികളെ പരിശോധിച്ചപ്പോൾ അവരിൽ COVID-19 വൈറസ് ഉള്ളതായി കണ്ടെത്തി. ഇതായിരുന്നു ഇറ്റലിയിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത കോവിഡ് രോഗം.[1] ഒരാഴ്ചയ്ക്ക് ശേഷം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയ ഒരു ഇറ്റാലിയൻ പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇറ്റലിയിലെ മൂന്നാമത്തെ കേസായി സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ രോഗികളെ കണ്ടെത്തി. ലൊംബാർഡിയിൽ 21 ഫെബ്രുവരി 21ന് 16 രോഗികളെ കണ്ടെത്തി. കൂടാതെ 60 പേരെ മറ്റിടങ്ങളിലും കണ്ടെത്തി. ഫെബ്രുവരി 22ന് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. [3] മാർച്ച് ആരംഭത്തോടെ ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളിലും വൈറസ് പടർന്നു.
രോഗം | COVID-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | Italy |
Arrival date | 31 January 2020 (4 വർഷം, 3 മാസം, 3 ആഴ്ച and 6 ദിവസം)[1] |
സ്ഥിരീകരിച്ച കേസുകൾ | 218,268[2] |
സജീവ കേസുകൾ | 84,842[2] |
ഭേദയമായവർ | 103,031[2] (incl. discharged) |
മരണം | 30,395[2] |
Official website | |
വെബ്സൈറ്റ് | www |
ജനുവരി 31 ന് ഇറ്റാലിയൻ സർക്കാർ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിലെ പതിനൊന്ന് മുനിസിപ്പാലിറ്റികളെ രണ്ട് പ്രധാന രോഗബാധിത കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞ് ക്വാറന്റൈന് വിധേയമാക്കി. മറ്റ് പ്രദേശങ്ങളിലെ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും ഈ രണ്ട് പ്രദേശങ്ങളിൽ നിന്നും പകർന്നവയായിരുന്നു. [4] 2020 മാർച്ച് 8 ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ലോംബാർഡിയിലും മറ്റ് 14 വടക്കൻ പ്രവിശ്യകളിലും ക്വാറണ്ടൈൻ വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ 60 ദശലക്ഷത്തിലധികം ആളുകളെ നിരീക്ഷണത്തിനു വിധേയരാക്കി.[5] [6] സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും കോണ്ടെ 2020 മാർച്ച് 11 ന് നിരോധിച്ചു. [7] മാർച്ച് 21 ന് ഇറ്റാലിയൻ സർക്കാർ എല്ലാ അനിവാര്യ ബിസിനസുകളും വ്യവസായങ്ങളും അടച്ചുപൂട്ടി.
6 മാർച്ച് 2020 മാർച്ച് 6ന് Italian College of Anesthesia, Analgesia, Resuscitation and Intensive Care (SIAARTI) മെഡിക്കൽ എത്തിക്സ് ശുപാർശകൾ പ്രസിദ്ധീകരിച്ചു. [8] [9]
2020 മെയ് 9ന് ഇറ്റലിയിൽ 84,842 കോവിഡ് രോഗികളുണ്ടായിരുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയായിരുന്നു. മാർച്ച് 19ന് ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ടു ചെയ്ത രാജ്യമായി ഇറ്റലി. ഏപ്രിൽ 11ന് അമേരിക്ക മറികടക്കുന്നതു വരെ ഈ നില തുടർന്നു.