മദർ തെരേസ
ക്രൈസ്തവ വിശുദ്ധ / From Wikipedia, the free encyclopedia
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[6] മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ഭാരത സർക്കാർ പദ്മശ്രിയും,ഭാരത രത്നവും നൽകി ആദരിച്ചു.2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[7]
കൊൽക്കത്തയിലെ സെന്റ് തെരേസ മദർ തെരേസ എംസി | |
---|---|
സമർപ്പിത ജീവിതം , കന്യാസ്ത്രീ | |
ജനനം | ആഗ്നസ് ഗോണ് ഹാബൊയാക്സു (1910-08-26)26 ഓഗസ്റ്റ് 1910 സ്കോപിയെ, കൊസോവോ വിലയറ്റ്, ഓട്ടൊമൻ സാമ്രാജ്യം (നിലവിൽ റിപ്പബ്ലിക് ഓഫ് മാസിഡോണിയ) |
മരണം | 5 സെപ്റ്റംബർ 1997(1997-09-05) (പ്രായം 87) കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 19 ഒക്ടോബർ 2003, സെന്റ് പീറ്റേഴ്സ് സ്ക്വയർ, വത്തിക്കാൻ സിറ്റി by ജോൺ പോൾ രണ്ടാമൻ |
നാമകരണം | 4 സെപ്റ്റംബർ 2016, സെന്റ് പീറ്റേഴ്സ് സ്ക്വയർ, വത്തിക്കാൻ സിറ്റി by പോപ്പ് ഫ്രാൻസിസ് |
പ്രധാന തീർത്ഥാടനകേന്ദ്രം | മദർ ഹൗസ് ഓഫ് ദി മിഷനറീസ് ഓഫ് ചാരിറ്റി, കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
ഓർമ്മത്തിരുന്നാൾ | 5 സെപ്റ്റംബർ[1] |
പ്രതീകം/ചിഹ്നം |
|
മദ്ധ്യസ്ഥം |
മദർ തെരേസ | |
---|---|
മതം | ക്രിസ്തുമതം |
Personal | |
ദേശീയത | Ottoman subject (1910–1912) Serbian subject (1912–1915) Bulgarian subject (1915–1918) Yugoslavian subject (1918–1943) Yugoslavian citizen (1943–1948) Indian subject (1948–1950) Indian citizen[4] (1950–1997) Albanian citizen[5] (1991–1997) United States, honorary citizenship (awarded 1996) |
Senior posting | |
Title | സുപ്പീരിയർ ജനറൽ |
അധികാരത്തിലിരുന്ന കാലഘട്ടം | 1950–1997 |
പിൻഗാമി | സിസ്റ്റർ. നിർമ്മല ജോഷി, എംസി |
ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു[4][8]. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു.[9] 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.[10][11]
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്.[12] ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.
മദർ തെരേസക്ക് ബംഗാളി, സെർബോ-ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.[13]