പീൽ കമ്മീഷൻ
From Wikipedia, the free encyclopedia
പീൽ കമ്മീഷൻ, ഔപചാരികമായി പലസ്തീൻ റോയൽ കമ്മീഷൻ എന്നറിയപ്പെടുന്നതും, ആറ് മാസത്തെ അറബ് പൊതു പണിമുടക്കിനെത്തുടർന്ന് യുണൈറ്റഡ് കിംഗ്ഡം ഭരിക്കുന്ന മാൻഡേറ്ററി ഫലസ്തീനിലെ അശാന്തിയുടെ കാരണങ്ങളെക്കിറിച്ച് അന്വേഷിക്കാൻ 1936-ൽ പീൽ പ്രഭുവിന്റെ നേതൃത്വത്തിൽ നിയുക്തമായതുമായ ഒരു ബ്രിട്ടീഷ് റോയൽ കമ്മീഷൻ ഓഫ് എൻക്വയറി ആയിരുന്നു. 1937 ജൂലൈ 7-ന്, ലീഗ് ഓഫ് നേഷൻസിൻറെ മാൻഡേറ്റ് പ്രവർത്തനക്ഷമമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട്, വിഭജനം ശുപാർശ ചെയ്തുകൊണ്ടുള്ള ഒരു റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിച്ചു.[1] ബ്രിട്ടീഷ് കാബിനറ്റ് വിഭജന പദ്ധതിയെ തത്വത്തിൽ അംഗീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുള്ളതായി പ്രഖ്യാപിച്ചു.[2] റിപ്പോർട്ടിൻറെ പ്രസിദ്ധീകരണത്തെത്തുടർന്ന്, 1938-ൽ വുഡ്ഹെഡ് കമ്മീഷൻ ഇത് വിശദമായി പരിശോധിക്കുകയും ഒരു യഥാർത്ഥ വിഭജന പദ്ധതിക്കായി ശുപാർശ നടത്തുകയും ചെയ്തു.
പലസ്തീൻ റോയൽ കമ്മീഷന്റെ റിപ്പോർട്ട് | |
---|---|
Created | ജൂലൈ 1937 |
Purpose | Investigation of the causes of the 1936 Arab revolt in Palestine |
വിഭജന പദ്ധതിയെ അറബികൾ നഖശിഖാന്തം എതിർക്കുകയും ഐക്യകണ്ഠമായി അപലപിക്കുകയും ചെയ്തു. അറബ് ഉന്നതാധികാര സമിതി ഒരു ജൂത രാഷ്ട്രമെന്ന ആശയത്തെ തള്ളിക്കളയുകയും "എല്ലാ നിയമാനുസൃത ജൂതന്മാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളുടെ സംരക്ഷണവും ഒപ്പം ന്യായമായ ബ്രിട്ടീഷ് താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന" ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായാണ് അവർ ആഹ്വാനം ചെയ്തത്. എല്ലാ ജൂത കുടിയേറ്റങ്ങളും ഭൂമിയുടെ വിൽപ്പനയും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു യഹൂദ രാഷ്ട്രം സൃഷ്ടിക്കുന്നതും സ്വതന്ത്ര ഫലസ്തീന്റെ അഭാവവും ബ്രിട്ടൻ തങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൻറെ ലംഘനമാണെന്ന് അവർ വാദിച്ചു.
വിഭനജ പദ്ധതിയെച്ചൊല്ലി സയണിസ്റ്റ് നേതൃത്വവും കടുത്ത ഭിന്നതയിലായിരുന്നു. 1937 ലെ സയണിസ്റ്റ് കോൺഗ്രസിൽ അംഗീകരിച്ച ഒരു പ്രമേയത്തിൽ, ഇതിലെ പ്രതിനിധികൾ പ്രത്യേക വിഭജന പദ്ധതി നിരസിച്ചു. എന്നിരുന്നാലും, വിഭജനത്തിന്റെ തത്വം ഏതെങ്കിലും പ്രധാന വിഭാഗങ്ങൾ "അംഗീകരിക്കുകയോ" അല്ലെങ്കിൽ "വെറുതെ നിരസിക്കുകയോ" ചെയ്തിട്ടില്ല എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഭാവി ചർച്ചകൾ തുടരാൻ പ്രതിനിധികൾ നേതൃത്വത്തിന് അധികാരം നൽകി. ജൂത ഏജൻസി കൗൺസിൽ പിന്നീട് അവിഭക്ത പലസ്തീന്റെ കാര്യത്തിൽ സമാധാനപരമായ ഒരു ഒത്തുതീർപ്പ് കണ്ടെത്തുന്നതിനായി ഒരു സമ്മേളനം വിളിച്ചുകൂട്ടണമെന്ന അഭ്യർത്ഥനകൂടി കൂട്ടിച്ചേർത്തു. ബെന്നി മോറിസിന്റെ അഭിപ്രായത്തിൽ, ബെൻ-ഗുറിയണും വെയ്സ്മാനും ഇതിനെ “ഫലസ്തീനെ മുഴുവനും ഏറ്റെടുക്കുന്ന കൂടുതൽ വിപുലീകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയായാണ്” കണ്ടത്.