എഡിത്ത് കവെൽ
From Wikipedia, the free encyclopedia
എഡിത്ത് ലൂയിസ കവെൽ ഒരു ബ്രിട്ടീഷ് നേഴ്സ് ആയിരുന്നു. ഒന്നാം ലോകമഹായുദ്ധക്കാലത്ത് പക്ഷഭേദമില്ലാതെ രണ്ടുഭാഗത്തുമുള്ള മുറിവേറ്റ പടയാളികളുടെ ജീവൻ രക്ഷിക്കുവാൻ സഹായിക്കുകയുണ്ടായി. ഇതിൽ കേന്ദ്രീയശക്തികളെ എതിർക്കുന്ന വിഭാഗത്തിലെ 200 പടയാളികളും രക്ഷപെടുത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാരണത്താൽ രാജ്യദ്രോഹക്കുറ്റം ചുമത്തി എഡിത്ത് നെ അറസ്റ്റ് ചെയ്യപ്പെട്ടു. മിലിട്ടറി കോടതി അവൾക്ക് മരണശിക്ഷ വിധിച്ചു. അവളോട് ദയ കാണിക്കാൻ അന്താരാഷ്ട്രപരമായി സമ്മർദ്ദങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും ജർമ്മൻ ഫയറിങ് സ്ക്വാഡ് അവളെ വെടിവച്ചു കൊന്നു.[1]
എഡിത്ത് കവെൽ | |
---|---|
ജനനം | 4 December 1865 Swardeston, Norfolk, England |
മരണം | 12 ഒക്ടോബർ 1915(1915-10-12) (പ്രായം 49) Tir national (National Shooting Range), Schaerbeek, Brussels, Belgium |
വണങ്ങുന്നത് | Church of England |
ഓർമ്മത്തിരുന്നാൾ | 12 October (Anglican memorial day) |
വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം രാത്രി അവൾ പറഞ്ഞു, "ദേശസ്നേഹം പോരാ. എനിക്ക് ആരോടും വെറുപ്പും വിദ്വേഷവും ഉണ്ടാകരുത്." ഈ വാക്കുകൾ പിന്നീട് ട്രാഫൽഗർ സ്ക്വയറിനടുത്തുള്ള അവരുടെ സ്മാരകത്തിൽ ആലേഖനം ചെയ്തു. അവരുടെ ശക്തമായ ആംഗ്ലിക്കൻ വിശ്വാസങ്ങൾ ജർമ്മൻ, സഖ്യകക്ഷികളായ സൈനികരെ ആവശ്യമുള്ള എല്ലാവരെയും സഹായിക്കാൻ അവരെ പ്രേരിപ്പിച്ചു. "ജീവൻ രക്ഷിക്കാൻ ഉള്ളപ്പോൾ എനിക്ക് നിർത്താൻ കഴിയില്ല." [2] ചർച്ച് ഓഫ് ഇംഗ്ലണ്ട് അവരെ ഒക്ടോബർ 12 ന് വിശുദ്ധരുടെ കലണ്ടറിൽ അനുസ്മരിക്കുന്നു.
വധിക്കപ്പെടുമ്പോൾ 49 വയസ്സുള്ള കാവെൽ ബെൽജിയത്തിലെ ആധുനിക നഴ്സിങ്ങിന്റെ തുടക്കക്കാരി എന്ന നിലയിൽ ഇതിനകം ശ്രദ്ധേയയായിരുന്നു.